വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായോ; വിശദശാംശങ്ങൾ തേടി എൻ ഐ എ

വിഴിഞ്ഞം സംഘർഷത്തിൽ വിശദശാംശങ്ങൾ തേടി എൻ ഐ എ. വിഴിഞ്ഞം പോലീസിനോടാണ് റിപ്പോർട്ട് തേടിയത്. ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നതിൽ പ്രാഥമിക അന്വേഷണം നടക്കും. എൻ ഐ എ ഉദ്യോഗസ്ഥർ ഇന്ന് വിഴിഞ്ഞത്തെത്തും. അതേസമയം വിഴിഞ്ഞത്ത് തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരത്തിനെതിരെയും മാർച്ച് നടത്തുന്നതിനെതിരെ നോട്ടീസ് നൽകി പൊലീസ്. ഹിന്ദു ഐക്യവേദിയുടെ മാർച്ചിനെതിരെയാണ് പൊലീസ് നോട്ടീസ് നൽകിയത്. ഇന്ന് വൈകുന്നേരമാണ് മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ അനുമതി തേടാതെ മാർച്ച് നടത്താനായിരുന്നു വിഎച്ച്പി ശ്രമം.വൈദികരുടെ നേതൃത്വത്തിലെ സമരത്തിനെതിരെയുള്ള സമരം കൂടുതൽ സംഘർഷത്തിന് വഴിവെക്കുമോയെന്ന ഭീതിയുമുണ്ട്. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിക്കാൻ തീരുമാനിച്ചു.