പ്ലാനറ്റ് കില്ലര്‍ ഭൂമിയുടെ അന്തകനോ..? ആശങ്ക പടർത്തി പുതിയ ഛിന്നഗ്രഹ കൂട്ടത്തെ കണ്ടെത്തി

സൂര്യ പ്രകാശത്താൽ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന മൂന്ന് ഭീമാകാരമായ ഛിന്നഗ്രങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ബഹിരാകാശ ശാസ്ത്രജ്ഞര്‍. പ്ലാനറ്റ് കില്ലര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ ഛിന്നഗ്രഹക്കൂട്ടം ഭൂമിക്ക് എത്രത്തോളം ഭീഷണിയാവുമെന്നാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്. ഡാര്‍ക്ക് എനര്‍ജി ക്യാമറ ഉപയോഗിച്ച് കണ്ടെത്തിയ ഛിന്നഗ്രഹത്തെ കുറിച്ച് ദി ആസ്‌ട്രോണമിക്കല്‍ ജേണലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചിലിയിലെ സെറോ ടൊലോലോ ഇന്റര്‍അമേരിക്കന്‍ ഒബ്‌സര്‍വേറ്ററിയിലെ ഡാര്‍ക്ക് എനര്‍ജി ക്യാമറ ഉപയോഗിച്ചാണ് പ്ലാനറ്റ് കില്ലറിനെ നിരീക്ഷിക്കുന്നത്. ഈ ഛിന്നഗ്രഹത്തിന് 1.5 കിലോമീറ്റര്‍ (0.9 മൈല്‍) വലിപ്പമുണ്ട്. ഒരു ഭ്രമണപഥവും. ഭൂമിയുടെ നേര്‍ക്ക് ഈ ഛിന്നഗ്രം ഒരു ഭീഷണിയായി വരുമെന്ന് കരുതുന്നുണ്ടെങ്കിലും ഇത് എപ്പോള്‍ സംഭവിക്കുമെന്ന് വ്യക്തമല്ല. 2022AP27, 2021 LJ4, 2021 PH27 എന്നിങ്ങനെയാണ് ഛിന്നഗ്രഹകൂട്ടത്തിന് പേരിട്ടിരിക്കുന്നത്. ഇതില്‍ 2022AP27ആണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. 1.5 കിലോമീറ്റര്‍ വ്യാസമുള്ള, ഭൂമിയുടെ പാതയിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ള ഭ്രമണപഥത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ ബഹിരാകാശ വസ്തുവാണിത്.