വീട്ടുകാരുടെ പൂർണ സമ്മതത്തോടെ 18 കാരിയെ വിവാഹം കഴിച്ച് 78 കാരൻ

ഫിലിപ്പീൻസിൽ 78 -കാരൻ വിവാഹം കഴിച്ചത് 18 -കാരിയായ പെൺകുട്ടിയെ. പെൺകുട്ടിക്ക് പതിനഞ്ച് വയസുള്ളപ്പോൾ പ്രണയത്തിലായതാണ് ഇവർ. റാഷെദ് മം​ഗകോപ്പ് ഒരു കർഷകനായിരുന്നു. ഇപ്പോൾ തൊഴിലൊന്നും ചെയ്യുന്നില്ല. മൂന്ന് വർഷം മുമ്പ് ക​ഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് അന്ന് പതിനഞ്ചുകാരിയായ ഹലീമ അബ്ദുള്ളയെ റാഷെദ് കണ്ടുമുട്ടുന്നത്. ഇത് തികഞ്ഞ പ്രണയത്തിൽ‌ നിന്നാണ് ഇരുവരും വിവാഹം കഴിച്ചിരിക്കുന്നത് എന്ന് റാഷെദിന്റെ മരുമകനായ ബെൻ പറയുന്നു. റാഷെദ് ഇതിന് മുമ്പ് വിവാഹം കഴിച്ചിട്ടോ പ്രണയിച്ചിട്ടോ ഇല്ല. അതുപോലെ തന്നെ ഹലീമയുടേയും ആദ്യത്തെ പ്രണയമാണ്. വിവാഹം കഴിയുന്നതിന് മുമ്പ് മൂന്നു വർഷം അവരിരുവരും ഒരുമിച്ചുണ്ടായിരുന്നു. “വരൻ എന്റെ പിതാവിന്റെ സഹോദരനാണ്. വധുവിന്റെ അച്ഛൻ എന്റെ അമ്മാവനുവേണ്ടി ജോലി ചെയ്യുന്നയാളും. അങ്ങനെയാണ് ഒരു അത്താഴ വിരുന്നിൽ അവർ ഇരുവരും കണ്ടുമുട്ടിയത്” എന്ന് ബെൻ പറയുന്നു. ഹലീമയും റാഷെ​ദും തമ്മിൽ 60 വയസിന്റെ വ്യത്യാസമുണ്ട് . വിവാഹത്തിന് ആരും തടസമായിരുന്നില്ല. ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതം തന്നെ ആയിരുന്നു. പെൺകുട്ടിയാണ് ആദ്യം പ്രണയത്തിൽ വീണത്. ഫിലിപ്പീൻസിലെ നിയമ പ്രകാരം 21 വയസിൽ താഴെ ഉള്ളവർക്ക് വിവാഹിതരാവാം. എന്നാൽ, മാതാപിതാക്കളുടെ സമ്മതം വിവാഹക്കാര്യത്തിൽ നിർബന്ധമാണ്.