ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും

ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും. ഇറ്റലിയില്‍ നിന്നാണ് റിപ്പോര്‍ട്ട്. സ്പെയ്നില്‍ നിന്ന് തിരിച്ചെത്തിയ 36കാരനാണ് മൂന്നു രോഗവും ഒരുമിച്ച് പിടിപെട്ടത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് ഇയാള്‍ സ്പെയ്നിലേക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോള്‍ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ രോഗങ്ങള്‍ ഇയാളില്‍ കണ്ടെത്തിയത്. ലോകത്ത് തന്നെ ആദ്യമായാണ് ഒരാളില്‍ തന്നെ ഇത്രയും രോഗങ്ങള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പെയ്നില്‍ നിന്ന് എത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് പനിയും തലവേദനയും അനുഭവപ്പെട്ടത്. എന്നാല്‍ ആളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ 16 മുതല്‍ 20 വരെയാണ് ഇയാള്‍ സ്പെയ്നില്‍ കഴിഞ്ഞിരുന്നത്. ജൂലൈ രണ്ടിനാണ് ഇയാള്‍ കോവിഡ് ബാധിതനാണെന്ന് വ്യക്തമായത്. അന്ന് ഉച്ചയോടെ ഇദ്ദേഹത്തിന്റെ ഇടം കയ്യില്‍ തടിപ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വേദന രൂക്ഷമായതോടെ നടത്തിയ ടെസ്റ്റിലാണ് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ എച്ച്.ഐവി ബാധിതാനാണെന്നും തെളിഞ്ഞു.