ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ മന്ത്രി എം വി ഗോവിന്ദന്‍ സന്ദർശിച്ചു. ശക്തമായ മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വൻ നാശനഷ്ടമാണുണ്ടായത്. മഴവെള്ളപാച്ചിലിലും ഉരുള്‍ പൊട്ടലിലും 3 ജീവനുകളാണ് പൊലിഞ്ഞത്.നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ദുരന്തത്തിൽ മരിച്ചവർക്കായുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഗതാഗതം സംവിധാനം താറുമാറായി.മാനന്തവാടി റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ ഒരു പാട് ബുദ്ധിമുട്ടുണ്ട്.വീട് നഷ്ടമായവരുടെ പുനരധിവാസത്തിന് പദ്ധതിയുണ്ടാക്കും.ചുരം റോഡ് രണ്ട് ദിവസം കൊണ്ട് ശരിയാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു