ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വിധവയെ ലൈംഗിക ചൂഷണത്തിനിരയാക്കി കോൺ​ഗ്രസ് നേതാവ്; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

കണ്ണൂർ സ്വദേശിനിയായ പരാതിക്കാരി, മര വ്യാപാരിയായ ഭർത്താവിൻ്റെ മരണശേഷം ഉപജീവനത്തിനായി ഖത്തറിലെ ഹോട്ടലിൽ ജോലിചെയ്യവെയാണ്‌ കെപിസിസി ഭാരവാഹികൂടിയായിരുന്ന എംപിയെ പരിചയപ്പെട്ടതെന്ന്‌ പരാതിയിൽ പറയുന്നു.

ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ലെന്നാണ് പരാതി. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്‌ പാർലമെന്ററി പാർട്ടിയിലെ പ്രമുഖനുമായ തെക്കൻ കേരളത്തിൽനിന്നുള്ള കോൺഗ്രസ്‌ എംപിക്കെതിരെ വിധവ നൽകിയ പരാതിയിൽ ലോക്‌സഭാ സെക്രട്ടറിയറ്റ്‌ നടപടിയെടുത്തില്ലെന്നാണ് ആരോപണം.

ഇതു സംബന്ധിച്ച് കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്കും പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീയുടെ പരാതി. പരാതിക്കാരി ഇപ്പോൾ ഗോവയിൽ മകളുടെകൂടെയാണ്‌ താമസം.