മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിലുള്ളപ്പോളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്നതെന്ന് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം നിലത്ത് ഇറക്കിയതിന്ന് പിന്നാലെ സീറ്റ് ബെൽറ്റ് ഊരാൻ ഉള്ള സന്ദേശം എല്ലാവർക്കും നൽകിയിരുന്നു. അപ്പോഴാണ് 3 പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നേരെ മുദ്രവാക്യം മുഴക്കി സമീപത്ത് എത്തിയത്. ഈ സമയം മുഖ്യമന്ത്രിയോടൊപ്പം ഉള്ള ആൾ ഇവരെ തടഞ്ഞെന്നുമാണ് ഇൻഡിഗോയുടെ റിപ്പോർട്ട്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരോ തടഞ്ഞത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആണെന്നോ റിപ്പോർട്ടിൽ പറയുന്നില്ല. അതിനിടെ ഇപി ജയരാജന്‍റെ പേര് ഒഴിവാക്കിയതിന് എതിരെ പ്രതിപക്ഷ നേതാവ് ഇന്‍ഡിഗോ ഉന്നത വൃത്തങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്