നമ്പര്‍ 18 പീഡനക്കേസ്; അഞ്ജലി റിമാ ദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

നമ്പര്‍ 18 പീഡനക്കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. നേരത്തെ ജാമ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകാനെത്തിയ ദിവസവും ബുധനാഴ്ചയുമാണ് അഞ്ജലിയുടെ ചോദ്യം ചെയ്യല്‍ നടന്നത്. ശാരീരിക അസ്വസ്ഥത മൂലം ഹാജരാകാനാകുന്നില്ലെന്നാണ് അനേഷണ സംഘത്തിന് മുന്നില്‍ അഞ്ജലി നല്‍കിയ മൊഴി. കഴിഞ്ഞ ദിവസവും അഞ്ജലിയെ ചോദ്യം ചെയ്തിരുന്നു. നമ്പർ 18 പോക്സോ കേസിൽ മൂന്നാംപ്രതിയാണ് അഞ്ജലി റീമദേവ്. ഒന്നാം പ്രതി ഹോട്ടലുടമ റോയ് വയലാട്ടും സൈജു തങ്കച്ചൻ രണ്ടാം പ്രതിയുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് റോയി വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്‌സോ കേസ് എടുത്തത്.