റോയ് വയലാറ്റിനെതിരായ പോക്സോ കേസ്; പരാതിക്കാരിക്കെതിരെ അഞ്ജലി

റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ പരാതിക്കാരിക്കെതിരെ പ്രതി ചേർക്കപ്പെട്ട അഞ്ജലി. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് അഞ്ജലി വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കൊച്ചിയിൽ പോലും പോയിട്ടില്ല. റോയ് വയലാറ്റുമായി വ്യക്തിബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും അഞ്ജലി പറഞ്ഞു

വയനാടുകാരിയായ യുവതി എങ്ങനെയാണ് കോഴിക്കോട് സ്വദേശിയാവുന്നത്? ഇവരെപ്പറ്റി ഓൺലൈനിൽ പരിശോധിച്ചാൽ ക്രിമിനൽ ബാക്ക്‌ഗ്രൗണ്ട് അറിയാനാവും. 18 വയസ് തികയാത്ത സ്വന്തം മകളെ കൂട്ടിയിട്ട് പല ബാറിലും ഇവർ പോയിട്ടുണ്ട്. ഇതിനു മുൻപ് എൻ്റെ കൂടെ വന്നിട്ടുണ്ട്. ഇല്ലെങ്കിൽ അവർ പറയട്ടെ. കുട്ടിക്ക് 18 വയസായോ ഇല്ലയോ എന്ന് നോക്കേണ്ടത് ഞാനാണോ? ഈ പെൺകുട്ടികൾ സ്വമേധയാ ഞങ്ങളുടെ അടുത്തേക്ക് വന്നതാണ്. അതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് എനിക്കറിയാം. എൻ്റെ ഓഫീസിലെ ഔദ്യോഗിക രേഖകളൊക്കെ മോഷ്ടിച്ചിട്ടുണ്ട്. ഓഫീസിൽ രണ്ടര മാസം ജോലി ചെയ്ത ഇവർ എന്തിനാണ് ഇതൊക്കെ എടുത്തത്? റോയ് വയലാറ്റിനെ കഴിഞ്ഞ അഞ്ച് വർഷമായി അറിയാം. നമ്പർ 18 ഹോട്ടൽ ഉടമ എന്ന നിലയിലാണത്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കൊച്ചിയിൽ പോലും പോയിട്ടില്ല. ഇദ്ദേഹവുമായി വ്യക്തിബന്ധങ്ങളൊന്നും എനിക്കില്ല. അവിടെ പോകുമ്പോ കാണുക എന്നതായിരുന്നു. അതിൽ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. ഓഫീസിൽ ജോലിക്കെടുത്ത പെൺകുട്ടികളെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് എന്ന് ആരോപിക്കുമ്പോൾ മാന്യമായി ജോലി ചെയ്യുന്ന പെൺകുട്ടികളെ കൂടിയാണ് അവർ അപമാനിക്കുന്നത് എന്നും അഞ്ജലി പറഞ്ഞു