ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 177 കോടി രൂപയുടെ കള്ളപ്പണം പിടികൂടി

കാണ്‍പൂരില്‍ പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 177 കോടി രൂപ പിടിച്ചെടുത്തു. വ്യാപാരി പിയുഷ് ജെയിനിന്റെ വീട്ടിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് സംഘം പരിശോധന നടത്തിയത്. ഒന്നരദിവസം കൊണ്ടാണ് പിടിച്ചെടുത്ത പണം എണ്ണിത്തീര്‍ത്തത്.

ജെയിനിന്റെയും രണ്ട് പാര്‍ട്ണര്‍മാരുടെയും കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറി ഔട്ട്‌ലെറ്റുകള്‍, വീടുകള്‍, ഓഫീസുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പിയുഷ്, ജിഎസ്ടി ഇനത്തില്‍ മാത്രം മൂന്ന് കോടിയുടെ നികുതി വെട്ടിപ്പും നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.