അങ്ങനെ ഫേസ്ബുക്കും ഫീസീടാക്കാന്‍ തീരുമാനിച്ചു…

അങ്ങനെ ഫേസ്ബുക്കും ഫീസീടാക്കാന്‍ തീരുമാനിച്ചു…. പക്ഷേ, എല്ലാ വിഭാഗത്തുനിന്നും അല്ല, ഒരു വിഭാഗം ഉപഭോക്താക്കളില്‍ നിന്ന് മാത്രം.. അതായത്, യുകെയിലെ, തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന സെല്ലര്‍മാരില്‍ നിന്നാണ് കമ്മീഷന്‍ ഈടാക്കുന്നത്. പ്രാഥമികമായി രണ്ട് ശതമാനം കമ്മീഷനാണ് ഈടാക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്… അടുത്ത വര്‍ഷം മുതല്‍ ഫീസ് ഈടാക്കുമെന്നാണ് നിലവിലെ തീരുമാനം.

ഫേസ്ബുക്കിന്റെ ഈ ഫീസീടാക്കല്‍ നയം ഇന്ത്യയിലും നിലവില്‍ വരാനുള്ള സാധ്യതയും കൂടുതലാണ്… യുകെയിലെ പോലെ ഇന്ത്യയിലും ചെറുതും വലുതുമായ നിരവധി സെല്ലര്‍മാര്‍ അവരുടെ മാര്‍ക്കറ്റിങിന് വേണ്ടി ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്. ഭാവിയില്‍ ഈ കമ്മീഷന്‍ ഇന്ത്യയിലും ഒരു വെല്ലുവിളി ആയേക്കാം…

2022 ജനുവരി വരെ കച്ചവടക്കാര്‍ക്ക് സൗകര്യം സൗജന്യമായി ഉപയോഗിക്കാമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. യുകെയില്‍ ഹെര്‍മ്‌സ് എന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ഈയിടെ ഫെയ്‌സ്ബുക് കരാറിലെത്തിയതിനെത്തുടര്‍ന്നാണ് സെല്ലര്‍മാരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്നത്. ഉല്‍പ്പന്നത്തിന്റെ ഡെലിവറി ചാര്‍ജ് അടക്കമുള്ള വിലയിലാവും കമ്മീഷന്‍ ഈടാക്കുകയെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതെങ്ങിനെയാണ് കച്ചവടക്കാരെ ബാധിക്കുകയെന്ന് വരും നാളുകളിലേ മനസിലാവൂ.