കണ്ണൂരില്‍ ചികിത്സ നിഷേധിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം; പിതാവിനെയും ഉസ്താതിനെയും അറസ്റ്റ് ചെയ്തു

കണ്ണൂര്‍ സിറ്റിയില്‍ ശാസ്ത്രീയ ചികിത്സ നിഷേധിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പിതാവ് സത്താറിനെയും ഉസ്താത് ഉവൈസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കെതിരെയും മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തത്. പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഉവൈസിനെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്കുമാണ് കേസ്. കുട്ടിക്ക് ശാസ്ത്രീയ ചികില്‍സ നിഷേധിച്ചതായും മരുന്ന് നല്‍കിയുള്ള ചികിത്സ നല്‍കിയില്ലെന്നും പകരം മതാചാരപ്രകാരമുള്ള ഹോളി വാട്ടര്‍ നല്‍കിയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.