ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ

ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നീക്കം. പഞ്ചാബ് നാഷണല്‍ ബാങ്കും കാനറാ ബാങ്കുമാണ് ജപ്തി നടപടികളിലേക്ക് കടക്കുന്നത്. ഫിറോസിന്‍റെ പേരിലുള്ള സ്ഥലവും പാർട്ണർമാരുടെ സ്വത്തും ഈ മാസം 21നകം ജപ്തി ചെയ്യാനാണ് കോഴിക്കോട് സി.ജെ.എം കോടതിയുടെ നിർദേശം.ഫിറോസിന്‍റെ ഉമടസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. 2013ലാണ് വായ്പ നല്‍കിയത്.