ഡി സി സി അധ്യക്ഷമാറി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രെസ്സിലുണ്ടായ പൊട്ടിത്തെറിയിൽ ക്ടുത്ത അതൃപ്തി അറിയിച്ച് രാഹുൽ ഗാന്ധി. മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തിലും അതൃപ്തിയുണ്ട്.ഹൈക്കമാന്‍റ് അംഗീകരിച്ച ഡിസിസി പട്ടികയ്‍ക്കെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിയോജിപ്പ് തുടരുന്നുണ്ട്.
കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറിനോടും കെ സി വേണുഗോപാലിനോടും സംസാരിച്ച രാഹുല്‍ ഗാന്ധി അച്ചടക്ക ലംഘനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം.നേതാക്കള്‍ പ്രകോപനം തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഹൈക്കമാന്‍റ് നിര്‍ബന്ധിതം ആയേക്കുമെന്നാണ് സൂചന. ബോധപൂര്‍വ്വം നേതാക്കള്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന പരാതിയാണ് കെ സുധാകരനെയും വി ഡി സതീശനെയും അനുകൂലിക്കുന്ന വിഭാഗം ഹൈക്കമാന്‍റിനെ അറിയിച്ചിരിക്കുന്നത്.