ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ സ്വര്‍ഗത്തില്‍ അവര്‍ ഒരുമിച്ചു; മകളെ തനിച്ചാക്കി ഭാര്യയ്ക്ക് പിന്നാലെ നൗഷാദും യാത്രയായി.

ഇന്ന് രാവിലെയാണ് പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ എംവി നൗഷാദ് അന്തരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുന്‍പായിരുന്നു ഹൃദയാഘാതത്ത തുടര്‍ന്ന് നൗഷാദിന്റെ ഭാര്യ ഷീബ അന്തരിച്ചത്. 13 വയസ്സുള്ള ഒരു മകളുണ്ട് നൗഷാദിന്. നൗഷാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധിപ്പേരാണ് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, തുടങ്ങിയവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ”അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോന്‍ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ സ്വര്‍ഗത്തില്‍ അവര്‍ ഒരുമിച്ചു. സ്‌നേഹിതാ… പ്രിയപ്പെട്ടവള്‍ക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയില്‍ നഷ്വ മോളെ ചേര്‍ത്തു പിടിച്ചു കൊള്ളും എന്നായിരുന്നു ആന്റോ ജോസഫ് പറഞ്ഞത്.

 

മൂന്ന് വര്‍ഷം മുന്‍പ് ഉദര സംബന്ധമായ രോഗത്തിന് നൗഷാദ് ചികിത്സ തേടിയിരുന്നു. ഭാരം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചികിത്സ നടത്തിരുന്നു. എന്നാല്‍ ഇത് വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സ നേടുകയായിരുന്നു. ഇതിന് ശേഷമാണ് പിന്നീട് തിരുവല്ലയിലേയ്ക്ക് മാറ്റിയത്.

പ്രമുഖ കേറ്ററിങ് റസ്റ്റ്റ്റന്റ് ശ്യംഖലയായ നൗഷാദ് ബിഗ് ഷെഫിന്റെ ഉടമയാണ് നൗഷാദ്.സിനിമ നിര്‍മ്മാതാവായും ടെലിവിഷനിലും അദ്ദേഹം സജീവമാണ്. പാചക പരിപാടികളുമായി അദ്ദേഹം രംഗത്ത് എത്താറുണ്ട്. കുക്കറി ഷോകളില്‍ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെയാണ് സിനിമ നിര്‍മ്മാണ രംഗത്ത് എത്തുന്നത്. അന്തരിച്ച എംവി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും.