ഡല്‍ഹിയില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായി . ഘട്ടം ഘട്ടമായാണ് ഓഫ്ലൈൻ ക്ലാസുകള്‍ ആരംഭിക്കുക . ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകൾ സെപ്തംബർ ഒന്നിനും ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകൾ സെപ്തംബർ എട്ടിനും തുറക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് 50 ശതമാനം വിദ്യാര്‍ഥികളെ എത്തിച്ച് ക്ലാസുകള്‍ ആരംഭിക്കാനാണ് നീക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. ഇന്നു ചേര്‍ന്ന ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യോഗത്തിലാണ് നിര്‍ണായക തീരുമാനം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ഡി.എം.എയുടെ തീരുമാനം.ഇതില്‍ 68 ശതമാനം പേരും സ്കൂളുകള്‍ തുറക്കുന്നതിനെ അനുകൂലിച്ചു. 83 ശതമാനം കോളജുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. അതേസമയം, ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അമ്പതില്‍ താഴെയെത്തി. ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനമുണ്ടാകുന്നത്.