മദ്യം വാങ്ങാനും സര്‍ട്ടിഫിക്കറ്റ്… ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ രേഖയോ ബവ്‌കോ ബാറുകളില്‍ ബാധകമല്ലേ.? സര്‍ക്കാരിനോട് മറുപടി ചോദിച്ച് ഹൈക്കോടതി

മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി .. ഇപ്പോഴും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വലിയ തിരക്കാണെന്നും, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതോടെ വാക്‌സിനേഷന്‍ പരമാവധി ആളുകളിലേക്കെത്താന്‍ ഇത് ഉപകരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റിടങ്ങളില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്‌സിന്‍ എടുത്ത രേഖയോ വേണമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ബെവ്‌കോ ബാറുകളില്‍ ഈ നിയമം ബാധകമല്ലേയെന്നും പച്ചക്കറി, പലവഞ്ജന കടകളില്‍ അടക്കം നിയന്ത്രണം ഉണ്ടായിട്ടും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.


മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് സര്‍ക്കാര്‍ കാണുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ബാരിക്കേട് വച്ച് അടിച്ചൊതുക്കുകയാണ്. പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്ന സ്ഥലം പോലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കാണുമ്പോള്‍ തോന്നുന്നതെന്നു പറഞ്ഞ കോടതി വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രം മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണമെന്നും സര്‍ക്കാരിനോട് പറഞ്ഞു. വിഷയത്തില്‍ നാളെ മറുപടി വേണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.