തൃശ്ശൂർ : ഗുരുവായൂരും തലശ്ശേരിയിലും ബി ജെ പിക്ക് സ്‌ഥാനാർത്ഥിയില്ലാത്ത നിലയ്ക്ക് ബിജെപിക്ക് അവിടെ വോട്ട് ചെയ്യാന്‍ ആഗ്രഹിച്ച ആളുകള്‍ മുഴുവന്‍ നോട്ടയില്‍ കുത്തി ഏറ്റവും വലിയ വോട്ട് നോട്ട യാകണമെന്ന് നടനും തൃശ്ശൂർ ബി ജെ പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അതിന് ആര് കാരണക്കാരായാലും ശിക്ഷിക്കണം. ചെന്നിത്തല സാര്‍ പറയുന്നത് പോലെ അത് അങ്ങോട്ട് മറിക്കാനാണ്, വിജയരാഘവന്‍ സാര്‍ പറയുന്നത് പോലെ അത് ഇങ്ങോട്ട് മറിക്കാനാണ്.അതെല്ലാം നിങ്ങളെ വഹിക്കാന്‍ വേണ്ടിയാണ്. അതൊന്നുമില്ല. തനിക്ക് നോട്ട എന്ന പ്രക്രിയയോട് ഭയങ്കര എതിര്‍പ്പാണ്.
പക്ഷേ, ജനസമൂഹത്തിന് മുമ്പില്‍ രാഷ്ട്രീയത്തിന്റെയും ഭരണരാഷ്ട്രീയത്തിന്റെയും ബി.ജെ.പിയുടെ സത്യസന്ധതയും ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി താന്‍ ആഗ്രഹിക്കുന്നത് ബിജെപിക്ക് അവിടെ വോട്ട് ചെയ്യാന്‍ ആഗ്രഹിച്ച ആളുകള്‍ മുഴുവന്‍ നോട്ടയില്‍ കുത്തി ഏറ്റവും വലിയ വോട്ട് നോട്ടയ്ക്കാക്കണം എന്നാണ്. അത് വലിയൊരു സന്ദേശമായിരിക്കണം. ഇത് ഞാന്‍ വ്യക്തിപരമായി പറയുന്നതാണ്. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അനുസരിച്ചേ മതിയാകൂ വെന്നും സുരേഷ് ഗോപി വ്യക്തമാക്കി.