കാസർകോട് : ഗ്രൂപ്പുകളി ഇനിയും തുടർന്നാൽ കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസ് പ്രവർത്തകരുടെ കൂറും പ്രതിബദ്ധതയും കോൺഗ്രസിനോടായിരിക്കണം. വ്യക്തികളോടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘കോൺഗ്രസിനേക്കാൾ കൂടുതൽ വ്യക്തികളെ സ്നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോൺഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കിൽ കെ.പി.സി.സി. പ്രസിഡന്റ് എന്ത് തെറ്റുചെയ്താലും അയാളെ മാറ്റാൻ ശ്രമിച്ചാൽ ഗ്രൂപ്പ് ചോദ്യം ചെയ്യും. ആ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവർക്ക്. മണ്ഡലം തൊട്ട് ഡി.സി.സി. വരെ എല്ലാവർക്കും അതുണ്ട്. ഇത് മാറണം.’ ഉണ്ണിത്താൻ പറഞ്ഞു.
