ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ വിജ്ഞാപനം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. കഴിഞ്ഞ നവംബറിലാണ് ആയുർവേദ ഡോക്ടർമാർക്ക് 58 ഇന ശസ്ത്രക്രിയ നടത്താൻ ആയുഷ് മന്ത്രാലയം അനുമതി നൽകിയത്. ഈ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഐഎംഎയുടെ ആവശ്യം. ഇത് കോടതി പരിഗണിച്ചില്ല. ഹർജിയിൽ സത്യവാങ്മൂലം നൽകാനും കോടതി കക്ഷികളോട് നിർദേശിച്ചു.

വിജ്ഞാപനം റദ്ധാക്കണമെന്നാവിശ്യപ്പെട്ട് ഐഎംഎ രാജ്യവ്യാപകമായി പണിമുടക്കും മെഡിക്കല്‍ ബന്ദും സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറിയും ഉള്‍പ്പെടുത്തുന്നത്.