താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടി മരവിപ്പിച്ച് ഹൈക്കോടതി ഇടപെടൽ. പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജി ഫയലിൽ സ്വീകരിച്ച് ബദ്ധപ്പെട്ട വകുപ്പുകൾക്ക് നോട്ടിസ് അയക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഇതുവരെ പൂർത്തിയാക്കാത്ത നിയമനങ്ങൾ പൂർണമായും മരവിപ്പിക്കാനാണ് ഉത്തരവ്. ഹർജിയിലുള്ള വിശദമായ വാദം 12ന് നടക്കും.
പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിനു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹാജരായത്. കില, കെൽട്രോൺ, ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മീഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മിഷൻ, സ്കോൾ കേരള തുടങ്ങിയ സർക്കാർ അർദ്ധ സർക്കാർ വകുപ്പുകളിൽ സ്ഥിരപ്പെടുത്തുന്നതിനെതിരെയായിരുന്നു ഹർജി.