ശ്രീ എമ്മിന് ഭൂമി കൊടുത്ത വിഷയം തനിക്ക് അറിയില്ല. അത് പറയേണ്ടത് സര്‍ക്കാര്‍ വക്താക്കളെന്ന് പി.ജയരാജന്‍

ശ്രീ എമ്മുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് സിപിഎം നേതാവ് പി ജയരാജന്‍. ശ്രീ എം അറിയപ്പെടുന്ന ആത്മീയ ആചാര്യനാണ്. അദ്ദേഹം മുന്‍കൈയെടുത്ത് രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിച്ചുകൊണ്ട് നാട്ടില്‍ സമാധാനം കൊണ്ടുവരാനാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതിനെ സിപിഎം- ആര്‍എസ്എസ് ബന്ധമായി കല്‍പ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടി പത്രങ്ങള്‍ ആണെന്നും പി ജയരാജന്‍ വിമര്‍ശിച്ചു.

ശ്രീനാരായണഗുരു ആത്മീയ നേതാവായിരുന്നു. എന്നാല്‍ മതനിരപേക്ഷതയില്‍ ഉറച്ചുവിശ്വസിച്ചു. അതുപോലെയാണ് ശ്രീ എമ്മും. യോഗയും ആത്മീയതയും തെറ്റായി വര്‍ഗീയതയ്ക്ക ഉപയോഗിച്ചത് ആര്‍എസ്എസുകാരാണെന്നും ജില്ലയിലെ വര്‍ഗീയത പ്രതിരോധിച്ചപ്പോള്‍ സിപിഎമ്മിനെതിരെ ആര്‍എസ്എസ് ആക്രമണം നടത്തുകയാണ് ചെയ്യുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചു.

2019 കണ്ണൂരില്‍ ശ്രീ എം പദയാത്ര നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു.തലശ്ശേരിയിലും പയ്യന്നൂരിലും സമാധാന യോഗം ചേര്‍ന്നു. നാടിന്റെ സമാധാനത്തിനായി ചേര്‍ന്ന ചര്‍ച്ചകളെ വേറെ രീതിയില്‍ ചിത്രീകരിക്കുന്നത് യുഡിഎഫും ആര്‍എസ്എസും തമ്മിലുള്ള ബന്ധം മറച്ചുവെക്കാനാണെന്നും എം വി ഗോവിന്ദന്റെ പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ലെന്നും പി ജയരാജന്‍ പറഞ്ഞു.ശ്രീ എമ്മിന് ഭൂമി കൊടുത്ത് വിഷയം തനിക്ക് അറിയില്ല അത് പറയേണ്ടത് സര്‍ക്കാര്‍ വക്താക്കള്‍ ആണെന്നും പി ജയരാജന്‍ വ്യക്തമാക്കി.