കതിരൂര്‍ മനോജ് വധക്കേസ്: ഒന്നാംപ്രതി വിക്രമന് ജാമ്യം

കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാംപ്രതി വിക്രമന്‍ ഉള്‍പ്പെടെയുള്ള 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളോടെയാണ് സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് അഞ്ചുവര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. 25ാം പ്രതി സിപിഎം നേതാവ് പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

2014 സപ്തംബര്‍ ഒന്നിനാണ് ആര്‍എസ്‌എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 സപ്തംബര്‍ 11ന് ഒന്നാംപ്രതി വിക്രമന്‍ അറസ്റ്റിലായി. 2014 ഒക്ടോബര്‍ 28ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. 2017 ആഗസ്ത് 29ന് സമര്‍പ്പിച്ച അനുബന്ധ റിപോര്‍ട്ടിലാണ് പി ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.