രണ്ടാം ടെസ്റ്റ്; തകര്‍പ്പന്‍ സെഞ്ച്വറിയോടെ തുടക്കം ഗംഭീരമാക്കി രോഹിത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന് ശേഷം ടോസ് നേടി വിജയത്തിനായി പാഡ് കെട്ടിയിറങ്ങിയ ഇന്ത്യക്ക് സെഞ്ച്വറിയോടെ (131) മികച്ച തുടക്കം നല്‍കി രോഹിത് ശര്‍മ. 52 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഉപനായകന്‍ അജിന്‍ക്യ രഹാനെ 35 റണ്‍സുമായി രോഹിതിനൊപ്പം ക്രീസിലുണ്ട്.ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയതിനെ തുടര്‍ന്ന് വിമര്‍ശനം കൊണ്ട് മൂടിയവരുടെ വായടപ്പിക്കുന്ന ബാറ്റിങ്ങാണ് രോഹിത് കാഴ്ച്ചവെച്ചത്. ഏകദിന ശൈലിയില്‍ തുടങ്ങിയ താരം 49 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ 78 പന്തില്‍ നിന്ന് 80 റണ്‍സ് എന്ന നിലയിലായിരുന്നു രോഹിത്.

 

നേരത്തെ ഷുഭ്മാന്‍ ഗില്‍ വിരാട് കോഹ്ലി എന്നിവരെ സംപൂജ്യരായി തിരിച്ചയച്ചുകൊണ്ട് ഇംഗ്ലണ്ട് വലിയ വെല്ലുവിളി മുന്നോട്ടുവെച്ചെങ്കിലും രഹാനെയും രോഹിതും ചെറുത്തുനിന്ന് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര 21 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ഓല്ലി സ്റ്റോണ്‍, ജാക് ലീച്ച്‌, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.