ബഹ്റൈനിൽ പളളികളിലെ പ്രാർത്ഥന നിർത്തിവച്ചു

ബഹ്റൈനിൽ പളളികളിലെ പ്രാർത്ഥന രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഫെബ്രുവരി 11 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.കഴിഞ്ഞ ദിവസം ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞ നാല് പേർ കൂടി മരിച്ചിരുന്നു. 719 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 323 പേര്‍ പ്രവാസികളാണ്. നിലവിൽ 6036 പേർ ചികിൽസയിൽ കഴിയുന്നുണ്ട് .