പയ്യന്നൂര്‍ : പയ്യന്നൂരിന്റ മണ്ണിൽ ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഒരു നാട്ടുമാവിെന്റ കുളിർമ്മയുണ്ട് . മഹാത്മഗാന്ധി നട്ടുനനച്ച മാവാണ് 87ാം വയസ്സിലും ചരിത്രത്തിന് മുന്നിൽ പടര്‍ന്നുപന്തലിച്ച് തലയുയർത്തി നിൽക്കുന്നത്. നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും നവോത്ഥാന പോരാട്ടങ്ങള്‍ക്കും സാക്ഷിയായ പയ്യന്നൂരിലെ ‘ഗാന്ധിമാവ്’ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് എന്നും വിജ്ഞാനത്തിന്റെയും ദീപസ്മൃതിയുടെയും വൈകാരികതയുടെയും തണലാണ്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ ഗാന്ധിജി ആരാധക വൃന്ദത്തോടൊപ്പം പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ എത്തുകയായിരുന്നു. ദലിത് കുടുംബങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കുന്നതിന് ശ്രീനാരായണ ഗുരുവിെന്റ അവസാന ശിഷ്യന് സ്വാമി ആനന്ദ തീര്ഥനാണ് ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ഇതറിഞ്ഞാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. സ്വാമിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച ഗാന്ധിജി അത് സന്ദര്‍ശക പുസ്തകത്തില്‍ കുറിക്കുകയും ചെയ്തു. ഈ കുറിപ്പ് പുസ്തകം ഇന്നും ആശ്രമത്തില്‍ അമൂല്യനിധിയായി സൂക്ഷിക്കുന്നുണ്ട്. പയ്യന്നൂരിലെത്തുന്ന സഞ്ചാരികളും ചരിത്ര സ്നേഹികളും ഗാന്ധിമാവും ശ്രീനാരായണ വിദ്യാലയവും സന്ദര്‍ശിക്കുക പതിവാണ്.