അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി

തളിപ്പറമ്ബ്: അനര്‍ഹ മുന്‍ഗണന/അേന്ത്യാദയ കാര്‍ഡുകള്‍ കണ്ടെത്തുന്നതിന് രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം വരഡൂല്‍, തേര്‍ളായി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി അനര്‍ഹ കാര്‍ഡുകള്‍ പിടിച്ചെടുത്തു. 55ഓളം വീടുകളില്‍ നടത്തിയ പരിശോധന 15 അനര്‍ഹ മുന്‍ഗണന കാര്‍ഡുകളും മൂന്ന് അേന്ത്യാദയ കാര്‍ഡുകളും ആറ് സബ്സിഡി കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.

വ്യാജ സത്യവാങ്മൂലം നല്‍കി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതോടൊപ്പം ഇവരില്‍നിന്ന് പിഴയും ദുരുപയോഗം ചെയ്ത് വാങ്ങിയ സാധനങ്ങളുടെ വിപണിവിലയും ഈടാക്കും. കൂടാതെ ഒരു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുംവിധം നിയമ നടപടിക്കും വിധേയരാകും.

അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശംവെച്ച്‌ ഉപയോഗിക്കുന്നവര്‍ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ നിലവില്‍ 50,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ പിഴ അടക്കേണ്ടിവരും. നിയമം നടപ്പില്‍ വരുത്തിയതുമുതല്‍ ഇതുവരെ തളിപ്പറമ്ബ് താലൂക്കില്‍ 5,54,111 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.

അനര്‍ഹമായി ഇത്തരത്തില്‍ കാര്‍ഡ് കരസ്ഥമാക്കി ഉപയോഗിക്കുന്നവരെക്കുറിച്ച്‌ അറിയുന്നവര്‍ താലൂക്ക് സെപ്ലെ ഓഫിസിലെ 04602203128 എന്ന നമ്ബറില്‍ വിവരം കൈമാറണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.ആര്‍. സുരേഷ് അറിയിച്ചു.