51-ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേള തുടങ്ങി; ഇന്ത്യന്‍ പനോരമയും തുടങ്ങി

51-ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച്‌ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ തിരിതെളിച്ചു. ഹൈബ്രിഡ് രീതി ഒരുപാട് മാറ്റങ്ങള്‍ക്ക് തുടക്കമാകു മെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.കോവിഡ് സൃഷ്ടിച്ച പ്രതിസസന്ധികളെ മറികടന്ന് ചലച്ചിത്രമേള സാധ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. നടന്‍ കിച്ച സുദീപ് മുഖ്യതിഥി ആയി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, നീരജ ശേഖര്‍ (അഡീഷണല്‍ സെക്രട്ടറി, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം), അമിത് ഖരെ(കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചടങ്ങില്‍ പ്രശസ്ത ഇറ്റാലിയന്‍ ഛായാഗ്രാഹകന്‍ വിറ്റോറിയോ സ്റ്റൊറാറോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. അപ്പോകാലിപ്സ് നൗ (1979), റെഡ്സ് (1981), ദ ലാസ്റ്റ് എംപറര്‍ (1987) തുടങ്ങിയ ചിത്രങ്ങളിലൂടെ മൂന്ന് ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഛായാഗ്രാഹ കനാണ് അദ്ദേഹം.

അനുപം ഖേര്‍, മോഹന്‍ലാല്‍, വിദ്യ ബാലന്‍, രണ്‍വീര്‍ സിങ്, സിദ്ധാന്ത് ചതുര്‍വേദി, അപര്‍ശ ക്തി ഖുറാന, അനില്‍ കപൂര്‍, മാധുരി ദീക്ഷിത് എന്നിവര്‍ മേളയ്ക്ക് ആശംസകള്‍ നേര്‍ന്നു.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ പനോരമയ്ക്കും തുടക്കമായി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അങ്കിത് കോത്താരി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം പാഞ്ചികയാ യിരുന്നു ഉദ്ഘാടന ചിത്രം. ഇന്ത്യന്‍ സമൂഹത്തിലെ ജാതിസമ്ബ്രദായത്തിന്റെയും സാമൂഹിക വിവേചനത്തിന്റെയും പശ്ചാത്തലത്തില്‍ മിരി, സുബ എന്നീ രണ്ടു പെണ്‍കുട്ടികളുടെ സൗഹൃ ദത്തെ ആസ്പദമാക്കിയാണ് പാഞ്ചിക കഥ പറയുന്നത്. തുഷാറിന്റെ സാന്ത് കീ ആംഖായിരുന്നു ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യം ചിത്രം. ശരണ്‍ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം പോലെ എന്ന നോണ്‍ ഫീച്ചര്‍ ചിത്രവും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചു.