തിരുവനന്തപുരം ഫയർഫോഴ്സ് ഓഫീസിലെ 9 പേർക്കെതിരെയും, കായംകുളം ഓഫീസിലെ ഒരാൾക്കെതിരെയും വകുപ്പ് തല ശിക്ഷ നടപടി. ഇവരെ തൃശൂരിലെ അക്കാദമിയിൽ കഠിന പരിശീലനത്തിനയക്കാൻ ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ ഉത്തരവിട്ടു. ഫയർഫോഴ്സിൽ ആദ്യമായാണ് പുതിയ ശിക്ഷ രീതി നടപ്പാക്കുന്നത്. കായംകുളം ഫയർസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് സ്ത്രീയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ്. ഫയർഫോഴ്സ് ഉപകരണം കേടാക്കിയതായി കണ്ടെത്തിയതിനാലാണ് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർക്കെതിരെ നടപടി.