സംസ്ഥാനത്ത് കെ .എസ്.ആര്‍.ടി.സി ബസുകളില്‍ തിരക്ക് തുടങ്ങിയ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കുറയ്ക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ജനുവരിയില്‍ നിലവിലെ നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സമീപിക്കും. ഈ റിപ്പോര്‍ട്ടനുസരിച്ച് പുതിയ നിരക്കുകള്‍ തീരുമാനിക്കും. എന്നാൽ ഗതാഗത വകുപ്പിന്റെ നിലപാട്
ബസ് ചാര്‍ജ് പുനര്‍നിര്‍ണയിക്കുമ്പോൾ കഴിഞ്ഞ ജൂണിനു മുമ്പത്തെ നിരക്കിലേക്കു പോകാനാവില്ലെന്നാണ് . ഡീസല്‍ വില വര്‍ദ്ധന ഉള്‍പ്പെടെ പരിഗണിച്ച് ജൂണിനു മുമ്പത്തേതില്‍ നിന്ന് 10-15% വര്‍ദ്ധന വരുന്ന വിധത്തിലാവും പുതിയ നിരക്കെന്നാണ് സൂചന.
കൊവിഡ് മാനദണ്ഡം പാലിച്ച് ബസുകളില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറയ്‌ക്കേണ്ടി വന്നപ്പോഴാണ് കഴിഞ്ഞ ജൂണ്‍ രണ്ടിന് അന്നത്തെ നിരക്കുകളില്‍ 25% വര്‍ദ്ധന നടപ്പിലാക്കിയത്. ഇപ്പോള്‍ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതോടെ നിന്നു യാത്രചെയ്യാനും അനുവദിച്ചിട്ടുണ്ട്.ജനുവരി ഒന്നു മുതല്‍ എല്ലാ ബസുകളും നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം.