കുറ്റം തെളിഞ്ഞു സത്യം ജയിച്ചു ; മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്

കുറ്റം തെളിഞ്ഞുവെന്ന് പറഞ്ഞപ്പോൾ സത്യം ജയിച്ചുവെന്ന് മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്. വിധിയിൽ സന്തോഷമുണ്ടെന്നും ശിക്ഷ കൂടിയാലും കുറഞ്ഞാലും നീതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. സത്യത്തിന് വേണ്ടി നിലകൊണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭയ കേസുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിനിടെ സ്വയം വിരമിച്ച സിബിഐ ഉദ്യോഗസ്ഥനാണ് വർഗീസ് പി തോമസ്. വിആർഎസ് എടുത്തതിൽ വിഷമമില്ല. സത്യ സന്ധമായി ജോലി ചെയ്യാൻ കഴിയില്ലെന്ന് കണ്ടപ്പോൾ വിട്ട് പോന്നതാണ്. മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത് ഡിഫൻസ് സർവീസുകളിൽ അനുസരിക്കേണ്ടിവരും. അതിന് കഴിയില്ല. ഇന്ത്യയിൽ എവിടെ വേണമെങ്കിലും ട്രാൻസ്ഫർ നൽകാമെന്ന് പറഞ്ഞതാണ്. അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ പിരിഞ്ഞു പോകുന്നത് ജനങ്ങൾക്ക തന്റെ മേലുള്ള വിശ്വാസ്യതകുറയ്ക്കാൻ ഇടവരും. സർവീസിൽ നിന്നും പിരിഞ്ഞത് തെറ്റ് ചെയ്യാതെ ശിക്ഷ വാങ്ങാൻ കഴിയില്ല എന്നത് കൊണ്ടാണ്. 10 വർഷം ശേഷിക്കെയാണ് സർവീസിൽ വിആർഎസ് എടുക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകം തെളിഞ്ഞ കേസിൽ മിനിമം ശിക്ഷ നൽകിയില്ലെങ്കിൽ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് കോടതിയ്ക്ക് വിമർശമമേൽക്കേണ്ടിവരും.കോടതി വിധി വന്നതിൽ സന്തോശം മാത്രമാണെന്നും വികാരധീനനായി അദ്ദേഹം പറഞ്ഞു.