പുതിയ പാര്‍ലമെന്റ് മന്ദിരം;പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും

പുതിയ പാര്‍ലമെന്റ് മന്ദിരം  ഈ വരുന്ന പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.  പാര്‍ലമെന്റ് മന്ദിരം  ‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’ എന്നാണ് സ്പീക്കര്‍ ഓം ബിര്‍ള വിശേഷിപ്പിച്ചത്. ഡിസംബറില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി തുടങ്ങും . ത്രികോണ ആകൃതിയിലായിരിക്കും പുതിയ കെട്ടിടം. 2022 ഒക്ടോബറില്‍ മന്ദിരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ് കെട്ടിടം. 64,500 ചതുരശ്ര മീറ്ററായിരിക്കും വിസ്തീര്‍ണം. മന്ദിരം നിര്‍മിക്കാന്‍ 861.90 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കുള്ള ഓഫീസും മന്ദിരത്തോട് അനുബന്ധിച്ചുണ്ടാകും. 83 ലക്ഷം ചെലവിട്ടാണ് ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. ലോക്‌സഭ ഹാളില്‍ ഒരേസമയം 1224 പേരെ ഉള്‍ക്കൊള്ളിക്കാനാകുംലോക് സഭ അംഗങ്ങള്‍ക്കായി 888 സീറ്റുകളുള്ള ഹാളും രാജ്യസഭാംഗങ്ങള്‍ക്കായി 326 സീറ്റുകളുള്ള ഹാളുമായിരിക്കും നിര്‍മിക്കുക.