ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു . ഇന്ന് രാവിലെ 10.30 മുതൽ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച് കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്നായിരുന്നു അന്വേഷണ സംഘത്തിനു മുന്നില്‍ എം എൽ എ നൽകിയ മൊഴി. അതേസമയം, ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങളെയും മറ്റ് ഡയറക്ടര്‍മാരെയും ചോദ്യം ചെയ്തതില്‍ നിന്നും ശക്തമായ തെളിവുകളാണ് എംഎല്‍എക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 27 നാണ് ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. .രജിസ്റ്റർ ചെയ്തത് 155 കേസുകൾ, എം എൽ എ ക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 15 കോടിയുടെ തട്ടിപ്പ് തെളിഞ്ഞെന്നും തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ എം എൽ എ ആണെന്നും പോലീസ് .