പെരിയ ഇരട്ട കൊലപാതകം ; സി .ബി. ഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകാത്തതിനെ തുടർന്ന് സി ബി ഐ സുപ്രീം കോടതിയിൽ  സത്യവാങ്മൂലം നൽകി . അന്വേഷണത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ കൈമാറിയിട്ടില്ലെന്നും സി. ബി .ഐ പറഞ്ഞു .കേസ് നാളെ സുപ്രീം കോടതി പരിഗണിക്കു . കേസ് രേഖകൾ തേടി ഏഴ് തവണയാണ് സി. ബി. ഐ പോലീസിന് കത്ത് നൽകിയത് .സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം .സർക്കാരിന്റെ ഭഗത്ത് നിന്നും സഹകരണം ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോവുകയാണെന്ന്  സി. ബി .ഐ അന്വേഷണ സംഘം പറഞ്ഞു .സി .ബി .ഐ അന്വേഷണം തുടങ്ങിയെങ്കിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു .അന്വേഷണ വിവരങ്ങൾ സി .ബി .ഐ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. 2019 ഫെബ്രുവരി 17 നായിരുന്നു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനെയും കാസർഗോഡ് കല്ല്യോട്ട് വെച്ച് കൊലപ്പെടുത്തിയത് .