ശിവശങ്കറിന്റെ അറസ്റ്റ് ഇല്ല

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ തടഞ്ഞ് ഹൈക്കോടതി.
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

ചോദ്യം ചെയ്യാന്‍ വീണ്ടും എഫോഴ്‌സ്‌മെന്റ് ശിവശങ്കറിനു നോട്ടീസ് നല്‍കിയതിനു പിന്നാലെ ആയിരുന്നു ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.23 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ബെഞ്ച് ഉത്തരവിട്ടത്.ജസ്റ്റിസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ശിവശങ്കറിന് എന്തിനാണ് ഇത്തരത്തിലൊരു സംരക്ഷണം നല്‍കുന്നതെന്നും.ഒരുപാട് സ്വാധീനമുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെയെല്ലാം പങ്കാളിത്തം വിശദമായിത്തന്നെ പരിശോധിക്കണമെന്നും ഇ.ഡി പറഞ്ഞു.എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയവും ഇ.ഡി ആവശ്യപ്പെട്ടു.